ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിരോധനത്തിന് പിന്നാലെ പ്രവർത്തനം അവസാനിപ്പിച്ച് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പ്രസ്താവനയിലൂടെയാണ് സംഘടന പ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. സംഘടനയുടെ പേരിൽ പ്രവർത്തകർ ഒരു പരിപാടിയും സംഘടിപ്പിക്കരുതെന്നും ക്യാമ്പസ് ഫ്രണ്ട് അഭ്യർത്ഥിച്ചു.
നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി ജനാധിപത്യവിരുദ്ധവും, ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണെന്ന് സംഘടന ആരോപിച്ചു. കഴിഞ്ഞ ഒരു ദശകമായി മതേതരത്വമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. വിദ്യാ സമ്പന്നരായ നിരവധി യുവജനങ്ങൾ സംഘടനയുടെ ഭാഗമാണ്. ജനാധിപത്യ ഭരണഘടനാ താത്പര്യങ്ങൾ സംരക്ഷിച്ചും നിയമ വിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തും മുന്നോട്ട് പോകുന്ന സംഘടനയാണ് ക്യാമ്പസ് ഫ്രണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി ക്യാമ്പസ് ഫ്രണ്ടിനെതിരെ ഉന്നയിക്കുന്നത് കേവലം ആരോപണങ്ങൾ മാത്രമാണ്. എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി നേരിടുമെന്നും ക്യാമ്പസ് ഫ്രണ്ട് വ്യക്തമാക്കി.
Comments