കൊച്ചി: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ നിർത്തിയതിന് പിന്നാലെ അനുബന്ധ സംഘടനയായ ക്യാമ്പസ് ഫ്രണ്ടും പ്രവർത്തനങ്ങൾ നിർത്തിയതായി അറിയിച്ചു. നിരോധനത്തെ ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമെന്ന് ക്യാമ്പസ് ഫ്രണ്ട് ആരോപിച്ചു. ക്യാമ്പസ് ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി. വിദ്യാർത്ഥികൾ സംഘടനാപരമായ പരിപാടികളോ പ്രവർത്തനങ്ങളെ നടത്താൻ പാടില്ല.
മതേതര-ജനാധിപത്യ ബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള, ഉത്തരവാദിത്തമുള്ള യുവാക്കളെ കെട്ടിപ്പെടുകയെന്ന ലക്ഷ്യത്തിൽ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് സിഎഫ്‌ഐ എന്ന് പ്രവർത്തകർ പറഞ്ഞു. സംഘടനയുടെ ഭാഗമായിരുന്ന നിരവധി യുവാക്കൾ സാമൂഹിക സേവനം മുതലായ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണെന്നുമാണ് ഭീകരവാദ പ്രവർത്തനങ്ങളിലുള്ള പങ്ക് വ്യക്തമായതിന് ശേഷവും സിഎഫ്‌ഐ പറയുന്നത്.
നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ അറിയിച്ചിരുന്നു. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. അനുബന്ധ സംഘടനയായ നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷനും പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി വ്യക്തമാക്കി. സംഘടനയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് എന്നാണ് എൻസിഎച്ച്ആർഒ നേതാവ് പ്രൊഫ എ.മാർക്‌സിന്റെ വാദം.
Comments