പത്തനംതിട്ട: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ വീണ്ടും പരിശോധന. പത്തനംതിട്ട, കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ കേന്ദ്രങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. ഹർത്താലിന്റെ പേരിൽ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
പത്തനംതിട്ട കോന്നിയിൽ നാല് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തി. പത്തനംതിട്ട നഗരത്തോട് ചേർന്ന കുലശേഖരപ്പേട്ടയിൽ നടത്തിയ പരിശോധനയിൽ നാല് പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തു. ഷെഫീഖ്, അൻസുദ്ദീൻ, ഷെമീർ ഖാൻ, മുഹമ്മദ് അലീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതികളാണ് നാല് പേരും.
കണ്ണൂരിൽ ഉളിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ആയിരുന്നു പോലീസ് പരിശോധന. ഇവിടെ നിന്നും മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹർത്താൽ ദിനത്തിൽ ബൈക്ക് യാത്രികന് നേരെ പെട്രോൾ ബോംബുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി സഫ്വാൻ, പോലീസിനെ ആക്രമിച്ച കേസിലെ പ്രതി സത്താർ, സജീർ എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലത്തും പുനലൂരിലും, കരവാളൂരിലുമായിരുന്നു പരിശോധന. പുനലൂരിൽ നിന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഹമ്മദ് ഹാരിഫ്, സൈഫുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ തൃശ്ശൂർ പുന്നയൂർക്കുളത്ത് നിന്നും ലോറിയ്ക്ക് നേരെ ആക്രമണം നടത്തിയ എസ്ഡിപിഐ പ്രവർത്തകരും പിടിയിലായിട്ടുണ്ട്.
Comments