ടെഹ്രാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിക്കുന്നു. ഹിജാബ് ബഹിഷ്കരണം പ്രഖ്യാപിച്ച വനിതാ സംഘടനകൾക്ക് വിവിധ കോണുകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഹിജാബ് ധരിക്കാത്തതിന് 21 വയസ്സുകാരിയായ മെഹ്സാ അമീനിയെ സദാചാര പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ്, ഇസ്ലാമിക മതനിയമങ്ങൾ കർശനമായി നിലനിൽക്കുന്ന ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പുതിയ മാനം കൈവന്നിരിക്കുന്നത്.
ഈ സാഹചര്യത്തിൽ, മതനിയമങ്ങൾക്കെതിരെ പോരാടുന്ന വനിതകൾക്ക് പിന്തുണയുമായി ഇറാന്റെ ദേശീയ ഫുട്ബോൾ ടീം രംഗത്തെത്തി. സെനഗലിനും ഓസ്ട്രിയക്കും എതിരായ മത്സരങ്ങളിൽ, ടീം ജേഴ്സിക്ക് മുകളിൽ കറുത്ത ജാക്കറ്റ് ധരിച്ചായിരുന്നു ഹിജാബ് വിരുദ്ധ സമരങ്ങൾക്ക് ഇറാൻ പുരുഷ ഫുട്ബോൾ ടീം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
Iranian National Football(soccer) team wears all black to cover their country's colors in protest of the death of Mahsa Amini. pic.twitter.com/eicXK2pcJU
— Chris Walker (@WalkerATX) September 27, 2022
ടീഷർട്ടുകൾക്ക് മുകളിൽ കറുത്ത ജാക്കറ്റുകൾ ധരിച്ചു നിൽക്കുന്ന ഇറാൻ ഫുട്ബോൾ ടീമിന്റെ ദൃശ്യങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് കായിക ലോകവും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇറാൻ ഫുട്ബോൾ താരം സർദാർ അസ്മൂൻ സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.
Comments