തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സരത്തിനെ കുറ്റപ്പെടുത്തിയാണ് മന്ത്രി രംത്തു വന്നത്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി പറഞ്ഞു.
യൂണിയൻ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല എന്നും ആന്റണി രാജു പറഞ്ഞു. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമരം ചെയ്യുന്നവർക്ക് ശമ്പളം നൽകില്ല എന്നുമാത്രമല്ല, തിരിച്ചു വരുമ്പോൾ ജോലി പോലും കാണില്ല എന്നും മന്ത്രി ഭീഷണിപ്പെടുത്തി.
ഡ്യൂട്ടി തടഞ്ഞാൽ ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കും. കെഎസ്ആർടിസിയെ തകർക്കാൻ ഐഎന്‍ടിയുസി ശ്രമിക്കുകയാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി. അതേസമയം, കെഎസ്ആർടിസിയിൽ ഒക്ടോബർ 1 മുതൽ തന്നെ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് പരിഷ്കരണം ആദ്യം നടപ്പാക്കുക.
Comments