ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തിന് ശേഷമാണ് ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥി ആയെത്തുന്നത്. ചടങ്ങിൽ രാജ്യത്തെ ചലച്ചിത്ര മേഖലയ്‌ക്കുള്ള പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാര സമർപ്പണവും നടക്കും. ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ ബൃഹത്തായ സംഭാവനകൾക്ക് മുതിർന്ന നടി ആശാ പരേഖിനാണ് പുരസ്‌കാരം. രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്‌കാരം കൈമാറും. വൈകിട്ട് 5-ന് വിജ്ഞാൻ ഭവനിലാണ് പുരസ്‌കാര വിതരണം നടക്കുന്നത്.
8 പുരസ്‌കാരങ്ങളാണ് മലയാളത്തിന്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ. മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് മറ്റ് പുരസ്‌കാരങ്ങൾ.
മികച്ച മലയാള സിനിമയായി സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുത്തപ്പോൾ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ‘വാങ്ക്’ നേടി. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലൂടെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നിഖിൽ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്ണനും (എംടി: അനുഭവങ്ങളുടെ പുസ്തകം) തിരഞ്ഞെടുക്കപ്പെട്ടു.
2022ല -ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം തമിഴ് ചിത്രമായ സൂരറൈ പൊട്രുവിനാണ്. ഹിന്ദു ചിത്രമായ തൻഹാജി: ദി അൺസങ്ങ് വാരിയർ എന്ന ചിത്രമാണ് മികച്ച ജനപ്രിയ ചിത്രം. അജയ് ദേവ്ഗണിനും സൂര്യയ്‌ക്കുമാണ് മികച്ച നടനുള്ള അവാർഡ് ലഭിക്കുക. സൂരറൈ പോട്രുവിലെ അഭിനയത്തിന് അപർണ ബാലമുരളിക്കാണ് മികച്ച നടിക്കുള്ള അവാർഡ്.
Comments