ന്യൂഡൽഹി: താജ്മഹൽ പണികഴിപ്പിച്ചത് ഷാജഹാൻ ആണെന്നതിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യഥാർത്ഥ ചരിത്രം കണ്ടെത്താൻ സമിതിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറായ രജനീഷ് സിംഗാണ് ഹർജി സമർപ്പിച്ചത്.
മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഭാര്യ മുംതാസിനായി 1631 മുതൽ 22 വർഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹൽ എന്നാണ് പറയപ്പെടുന്നത്. എന്നാൽ അതിന് ശാസ്ത്രീയ തെളിവില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
കോടതിയിൽ തീർപ്പാക്കേണ്ട വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിന്റെ ഹർജി നേരത്തെ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഷാജഹാനാണ് താജ് മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവാരാവകാശ അപേക്ഷയിൽ എൻ.സി.ഇ.ആർ.ടി. നൽകിയ മറുപടിയെന്ന് ഹർജിയിൽ അവകാശപ്പെട്ടു.
Comments