ജയ്പൂർ: രാത്രി വൈകി ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുള്ളതിനാൽ രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിറോഹിയിൽ അബഹു റോഡിലാണ് റാലി സംഘടിപ്പിച്ചിരുന്നത്. രാത്രി പത്തുമണിയ്ക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാൻ നിയന്ത്രണമുള്ളതിനാലാണ് അഭിസംബോധന ചെയ്യാതിരുന്നതെന്നും ജനങ്ങളോട് മാപ്പപേക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
തിരക്ക് കാരണമാണ് പറഞ്ഞിരുന്ന സമയത്ത് എത്താൻ കഴിയാതെ പോയതെന്നും നിയമവും ചട്ടവും പാലിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വേദിയിൽ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു. ഇതിന് പകരം മറ്റൊരു ദിവസം സിറോഹിയിലെത്തവുമെന്നും മോദി ഉറപ്പ് നൽകി. തുടർന്ന് വേദിയിൽ കുമ്പിട്ട് ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും വിളിച്ചു.
ദക്ഷിണ രാജസ്ഥാനിലെ സിറോഹി, ദുങ്ങഗാർപൂർ, ബൻസ്വാര, ചിറ്റോർഡ്, പ്രതാപ്ഗഡ്, പാലി, ഉദയ്പൂർ തുടങ്ങിയ ജില്ലകളിലെ ആളുകളാണ് റാലിയിൽ പങ്കെടുക്കാനെത്തിയത്. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ മാതൃകപരമായ പ്രവൃത്തിയെ അഭിനന്ദിച്ചത്.
PM Modi decided against addressing the public meeting at Abu Road because it was well past stipulated time.
This was 7th program of the day. Earlier he flagged and took a ride on Vande Bharat and Ahemdabad Metro, prayed at Ambaji among others.
He is 72 and fasting for Navratri! pic.twitter.com/UWiotbehQm
— Amit Malviya (@amitmalviya) September 30, 2022
ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം.
Comments