റോം: ഇറ്റലിയിൽ മസ്ജിദുകൾ പണിയുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി ജോർജ്ജിയ മെലൊനി.പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മസ്ജിദിൽ ആരാണ് ഇമാം ആയി വരിക? പ്രാർത്ഥന സമയങ്ങളിൽ ഇവരെന്ത് നിർദ്ദേശങ്ങളാണ് നൽകുക, മസ്ജിദ് നിർമ്മാണത്തിനാവശ്യമായ പണത്തിന്റെ സ്രോതസ്. എന്നീ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചാലോ മസ്ജിദ് നിർമ്മാണത്തിന് അനുമതി നൽകുകയുള്ളൂവെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
പ്രാർത്ഥനകളെല്ലാം ഇറ്റാലിയൻ ഭാഷയിലായിരിക്കണമെന്ന കർശന നിർദ്ദേശവും മെലൊനി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവർ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം മതമൗലികവാദികളെ ഇറ്റലിയിൽ നിന്ന് തുടച്ചുനീക്കുക എന്ന വലിയ ലക്ഷ്യവും അവർ മുന്നോട്ടുവെയ്ക്കുന്നു.
മദ്രസകളിലും മസ്ജിദുകളിലും കർശന നിയന്ത്രണത്തിന ണ് ഇറ്റലിയിൽ ഇനി ഏർപ്പെടുത്താൻ പോകുന്നത്. ഓരോ ഇമാമും പേര് രജിസ്റ്റർ ചെയ്യണം. രാജ്യത്ത് ഇനി പുതിയ മസ്ജിദുകളുടെയും മദ്രസകളുടെയും ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
Comments