ന്യൂഡൽഹി : ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ സുരക്ഷയൊരുക്കി ഇന്ത്യൻ വ്യോമസേന. ഇന്ത്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച സമയത്താണ് വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ ഡൽഹിയിലെ എയർ ട്രാഫിക് കൺട്രോളർ വിമാനത്തിലേക്ക് സന്ദേശം കൈമാറി. എന്നാൽ പൈലറ്റ് അതിന് വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് യാത്രാ വിമാനത്തിന് സുരക്ഷയൊരുക്കിയത്.
ജയ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ വിമാനം ഇറക്കാനുള്ള അവസരമാണ് വ്യോമയാന മന്ത്രാലയം ഒരുക്കിയത്. എന്നാൽ യാത്രാ വിമാനത്തിലെ പൈലറ്റ് ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ വിമാനത്തെ അടുത്ത് നിന്ന് നിരീക്ഷിക്കാൻ വ്യോമസേന യുദ്ധവിമാനങ്ങളെ അയച്ചു. സുഖോയ്- 30 MKI യുദ്ധവിമാനങ്ങളാണ്, യാത്രാവിമാനത്തിന്റെ സുരക്ഷയ്‌ക്കായി പോയത്. പഞ്ചാബ്, ജോധ്പൂർ എന്നിവിടങ്ങളിലെ എയർബേസിൽ നിന്ന് വിമാനത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൗത്യവുമായി സുഖോയ് വിമാനങ്ങൾ പറന്നുപൊങ്ങി.
ചൈനയിലേക്കുള്ള വിമാനത്തെ സുരക്ഷിതമായി വ്യോമാതിർത്തി കടത്തിവിടുക എന്നതായിരുന്നു ലക്ഷ്യം. വ്യോമയാന മന്ത്രാലയവും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഇന്ത്യൻ വ്യോമസേനയും സംയുക്തമായാണ് എല്ലാ നടപടികളും സ്വീകരിച്ചത്. ഇന്ത്യൻ വ്യോമാതിർത്തിയിലുടനീളവും എയർഫോഴ്സിന്റെ കർശനമായ റഡാർ നിരീക്ഷണത്തിലായിരുന്നു വിമാനം. സെക്യൂരിറ്റിയും വ്യക്തമാക്കിയിട്ടുളള മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ സുരക്ഷ.
Comments