ന്യൂഡൽഹി: രാജ്യത്ത് കന്നുകാലിയിൽ സ്ഥിരീകരിച്ച പുതിയ വൈറസ് രോഗത്തിന് കാരണം കേന്ദ്രസർക്കാർ കൊണ്ടുവന്ന ചീറ്റകളാണെന്ന് ആരോപിച്ച മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പത്തോളിന് ചുട്ടമറുപടിയുമായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യയിലേക്ക് നൈജീരിയയിൽ നിന്ന് ചീറ്റപ്പുലികളെ കൊണ്ടുവന്ന് അതുവഴി കന്നുകാലികളിൽ ത്വക്ക് രോഗം പടർത്തുകയും കർഷകരെ വേദനിപ്പിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തതെന്നായിരുന്നു പത്തോളിന്റെ വിഡ്ഢിത്ത പ്രസ്താവന.
നൈജീരിയയിൽ വർഷങ്ങളായി പടർന്ന് പിടിച്ച വൈറസ് രോഗമാണത്. അവിടെ നിന്നുള്ള ചീറ്റകളെ ഇന്ത്യയിലെത്തിച്ച് ഇവിടെയും രോഗം പടർത്തി കർഷകർക്ക് നഷ്ടമുണ്ടാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്നായിരുന്നു മാദ്ധ്യമങ്ങളെ കാണവെ പാത്തോൾ പറഞ്ഞത്.
പശു, പോത്ത് തുടങ്ങിയ കന്നുകാലികളിൽ കണ്ടുവരുന്ന പകർച്ചവ്യാധിയായ പുതിയ ത്വക്ക് രോഗം കഴിഞ്ഞ ദിവസം മുംബൈയിലെ പ്രാന്തപ്രദേശമായ ഖാറിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രോഗത്തിന് പിന്നിൽ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളാണെന്ന വാദം കോൺഗ്രസ് നേതാവ് ഉയർത്തിയത്.
എന്നാൽ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികൾ നൈജീരിയയിൽ നിന്നല്ല, മറിച്ച് നമീബിയയിൽ നിന്നാണെന്ന് ഓർമ്മപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ പോസ്റ്റിട്ടു.
Cheetahs were brought to India from Namibia, and not Nigeria @NANA_PATOLE Ji 🙏 https://t.co/Jvv66s0MBG
— Jyotiraditya M. Scindia (@JM_Scindia) October 3, 2022
കഴിഞ്ഞ സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ കുനോ നാഷ്ണൽ പാർക്കിൽ എത്തിച്ചത്. മോദിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും പ്രത്യേകം സജ്ജീകരിച്ച വിമാനത്തിൽ എത്തിക്കുകയായിരുന്നു.
Comments