ഇൻഡോർ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ സന്ദർശകരെ ബാറ്റിംഗിന് ക്ഷണിച്ചു. കെ എൽ രാഹുലിനും വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചതായി രോഹിത് ശർമ്മ പറഞ്ഞു. പരിക്കേറ്റതിനാൽ അർഷ്ദീപ് സിംഗും ഇന്ന് കളിക്കുന്നില്ല.
ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്കയും ഇന്ന് ഇറങ്ങുന്നത്. പേസർ നോർട്ട്യെക്ക് പകരം ഡ്വെയ്ൻ പ്രിട്ടോറിയസ് കളിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം ജയത്തോടെ ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഗംഭീരമായി പൂർത്തീകരിക്കാനാകും ശ്രമിക്കുക. അതേസമയം ഇന്നത്തെ മത്സരം വിജയിച്ച് മാനം കാക്കാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം.
ടീമുകൾ
ദക്ഷിണാഫ്രിക്ക: തെംബ ബാവുമ (ക്യാപ്ടൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റിലീ റൂസോ, എയ്ഡൻ മാർക്രാം, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, വെയ്ൻ പാർണൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്ടൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ദീപക് ചഹാർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്
Comments