ടോക്കിയോ: ജപ്പാന് മുകളിലൂടെ ഉത്തരകൊറിയൻ മിസൈലുകൾ. ഹ്വാസോംഗ്-12 എന്ന അഞ്ചാം തലമുറ മദ്ധ്യദൂര മിസൈലിന്റെ പരീക്ഷണമാണ് ജപ്പാന്റെ വ്യോമാതിർത്തി ലംഘിച്ചത്. ജപ്പാന് മുകളിലൂടെ വളരെ താഴ്ന്നാണ് മിസൈൽ കടലിൽ പതിച്ചത്. തുടർച്ച യായി മിസൈലുകൾ പരീക്ഷിക്കുന്ന കിം ജോംഗ് ഉന്നിന്റെ നടപടിക്കെതിരെ അന്താരാഷ്‌ട്ര പ്രതിഷേധം ശക്തമായി ഉയരുന്നതിനിടയ്‌ക്കാണ് ജപ്പാന്റെ വ്യോമാതിർത്തിയും ലംഘിച്ചി രിക്കുന്നത്.
അതിഭീകര ശബ്ദത്തോടെ പാഞ്ഞ മിസൈലിന്റെ ഭീതിയിൽ ജനങ്ങളെ ബങ്കറുകളിലേയ്‌ക്ക് മാറ്റിയ ഭരണകൂടം മിസൈൽ പാഞ്ഞ മേഖലയിലെ തീവണ്ടികളും റദ്ദാക്കി. എല്ലാ അന്താ രാഷ്‌ട്ര നിയമങ്ങളും ലംഘിച്ച ഉത്തരകൊറിയയുടെ നടപടിക്കെതിരെ ശക്തമായി പ്രതി കരിക്കുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു.
അമേരിക്കയോടും സഖ്യരാജ്യങ്ങളോടും കടുത്ത ശത്രുതയിലേയ്‌ക്ക് നീങ്ങുന്ന സാഹചര്യ ത്തിലാണ് ഉത്തര കൊറിയയുടെ അനധികൃത മിസൈൽ പരീക്ഷണം. ദക്ഷിണ കൊറിയയ് ക്കെതിരെ നിരന്തരം നടത്തുന്ന പ്രകോപനമാണ് ജപ്പാനെതിരെയും നടത്തിയിരിക്കുന്നത്. ഹ്രസ്വ-മദ്ധ്യ- ദീർഘദൂര മിസൈലുകൾ പരീക്ഷിക്കാൻ വലിയ നിയന്ത്രണങ്ങളാണ് ഐക്യരാഷ്‌ട്ര രക്ഷാ സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. അതെല്ലാം ലംഘിച്ചിരിക്കുന്ന വെന്നാണ് ജപ്പാൻ ആരോപിക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് ജപ്പാൻ സമുദ്രമേഖലയിൽ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.
ജപ്പാനെതിരെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയയുടെ പ്രകോപനം. ജോ ബൈഡ ന്റെ സന്ദർശന സമയത്ത് വ്യോമസേനാ വിമാനങ്ങൾ ജപ്പാൻ അതിർത്തി ലംഘിച്ചെന്ന സംഭവം ഏറെ ചർച്ചയായതാണ്. മിസൈലുകളുടെ പരീക്ഷണം ഏത് മേഖലയിൽ നടത്തണമെന്ന് കൃത്യമായ മാനദണ്ഡമുള്ളപ്പോഴാണ് ഉത്തരകൊറിയയുടെ പ്രകോപനം.
Comments