ലക്‌നൗ : അച്ഛനെ കൊലപ്പെടുത്തി ടോയ്ലറ്റിന്റെ സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ . സംഭവത്തിൽ സഹായിച്ച കാമുകന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. മിർസാപൂരിലെ ജമാൽപൂർ സ്വദേശിയായ സന്തോഷ് കുമാറിനെയാണ് മൂവരും ചേർന്ന് കൊലപ്പെടുത്തിയത്.ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം .
കുടുംബാംഗങ്ങളാണ് സന്തോഷിനെ കാണാതായതിനെ തുടർന്ന് മിർസാപൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ, പോലീസ് പ്രദേശവാസിയായ രവീന്ദ്ര പ്രസാദ് ഗൗർ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
സന്തോഷ് കുമാറിന്റെ മകൾ നാൽപ്പതുകാരനായ ഗൗറുമായി പ്രണയത്തിലായിരുന്നു. ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ സന്തോഷ് കുമാർ മകൾക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാൻ ശ്രമിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ മകളും , കാമുകനായ ഗൗറും ചേർന്ന് സന്തോഷിനെ കൊലപ്പെടുത്തി. ശേഷം ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം മാറ്റിയെന്ന് പോലീസ് പറഞ്ഞു. ഗൗറിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് സന്തോഷിനെ ഇവർ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ഗൗറിന്റെ മകനും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.















