ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടി ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും, സഞ്ജുവിന്റെ അതുല്യ പ്രകടനം വേറിട്ട് നിന്നുവെന്ന് പ്രമുഖ ക്രിക്കറ്റ് താരങ്ങളും നിരീക്ഷകരും. ഏഷ്യാ കപ്പിനും ട്വന്റി 20 ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിൽ തീർച്ചയായും സഞ്ജു ഒരു സ്ഥാനം അർഹിച്ചിരുന്നുവെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
40 ഓവറിൽ 250 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും തുടക്കത്തിലേ നഷ്ടമായ ഇന്ത്യ 5.1 ഓവറിൽ നേടിയത് വെറും 8 റൺസ്. 17.4 ഓവറിൽ ഇന്ത്യയുടെ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 51 എന്നതായിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഒത്തു ചേർന്ന മലയാളി താരങ്ങളായ സഞ്ജു സാംസണും ശ്രേയസ് അയ്യരും പോരാട്ടം ദക്ഷിണാഫ്രിക്കൻ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ ശ്രേയസ് അയ്യർ മടങങിയെങ്കിലും, അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. പിന്നീട് ശാർദൂൽ ഠാക്കൂറിനെ കൂട്ടുപിടിച്ച് സഞ്ജു മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ മത്സരത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ വെച്ച് ശാർദൂൽ ഠാക്കൂർ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. തുടർച്ചയായി വികറ്റുകൾ നഷ്ടമായപ്പോഴും 63 പന്തിൽ നിന്നും 86 റൺസ് നേടി സഞ്ജു അവസാന നിമിഷം വരെ പൊരുതി. എന്നാൽ, മത്സരത്തിൽ ഇന്ത്യ 9 റൺസിന് പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന് ശേഷം നിരവധി താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നു. മത്സരം ജയിക്കാനായില്ലെങ്കിലും സഞ്ജു നന്നായി കളിച്ചുവെന്ന് ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു.
Well played Sanju Samson. Hard luck for now winning the game
— Irfan Pathan (@IrfanPathan) October 6, 2022
അയാളുടെ ടീം ആഗ്രഹിച്ചത് നേടാൻ അയാൾക്ക് സാധിച്ചില്ല. എന്നാൽ 86 റൺസ് നേടിയ അയാളുടെ പ്രകടനം വേറിട്ട് നിന്നു. മുന്നോട്ട് പോകാൻ ഈ പ്രകടനം അയാൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരം ഇയാൻ ബിഷപ്പ് അഭിപ്രായപ്പെട്ടു.
Not the desired result for his team. But Happy for Sanju Samson – 86 not out. Highest ODI score will give him great belief and confidence going forward.
— Ian Raphael Bishop (@irbishi) October 6, 2022
സഞ്ജു സാംസണിന്റെ പരിശ്രമം ധീരമായിരുന്നു. സാങ്കേതിക നിലവാരമുള്ള ഇന്നിംഗ്സ് ആയിരുന്നു സഞ്ജുവിന്റേതെന്ന് വീരേന്ദർ സേവാഗ് പറഞ്ഞു.
That was a valiant effort from Sanju Samson. Tough luck but a very high quality innings.
— Virender Sehwag (@virendersehwag) October 6, 2022
സഞ്ജു സാംസണിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നുവെന്ന് ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു. സഞ്ജുവിന്റെ ബാറ്റിംഗ് ഗംഭീരമായിരുന്നു. ആക്രമണോത്സുകതയും സാങ്കേതിക തികവും ഒത്ത് ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സഞ്ജു കൈയ്യടി അർഹിക്കുന്നുവെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു. സഞ്ജുവിന്റെ പ്രകടനത്തെ ക്യാപ്ടൻ ശിഖർ ധവാനും അനുമോദിച്ചു.
Top stuff @IamSanjuSamson almost pulled it towards us .. Good luck going forward team India .. well played @ProteasMenCSA #INDvsSA
— Harbhajan Turbanator (@harbhajan_singh) October 6, 2022
Top class from sanju Samson, very aggressive, very impressive, you deserve the applause!! @IamSanjuSamson
— Mohammad Kaif (@MohammadKaif) October 6, 2022
സാമൂഹിക മാദ്ധ്യമങ്ങളിൽ സഞ്ജു സാംസണിന്റെ ആരാധകർ അദ്ദേഹത്തിന്റെ പ്രകടനത്തിൽ വലിയ തോതിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഏഷ്യാ കപ്പിനും ട്വന്റി 20 ലോകകപ്പിനുമുള്ള ടീമുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നത് ദൗർഭാഗ്യകരമായിപ്പോയി എന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഋഷഭ് പന്തിനേക്കാൾ എന്ത് കൊണ്ടും ഇന്ത്യൻ ടീമിന് ആശ്രയിക്കാൻ പറ്റിയ താരമാണ് സഞ്ജു സാംസണെന്നും അവർ വ്യക്തമാക്കി.
Comments