ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ ഫ്ലക്സിൽ വീരസവർക്കറുടെ ചിത്രം വന്നതിനെ കുറിച്ചുള്ള രാഷ്‌ട്രീയ ചർച്ചകൾ സജീവമാകുന്നു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ വീരസവർക്കറുടെ സംഭാവനകളും ലോകവീക്ഷണവും ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് ബിജെപി പറഞ്ഞു. നാഭാ ജയിലിലെ കഷ്ടതക്കൾ ഏറ്റുവാങ്ങാൻ കൂട്ടാക്കാതെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തത് ഭീരുവായ നെഹ്രുവാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
After Kerala, Congress puts up Savarkar’s posters in Karnataka. It is finally dawning on the Congress that Savarkar’s contributions and worldview define today’s India. And it was Nehru, who was a coward, unable to take the hardships in Nabha jail, wrote an apology to the British. pic.twitter.com/PnJeZBujCh
— Amit Malviya (@amitmalviya) October 7, 2022
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കർണാടകയിലെ മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനുമായ വിനായക് ദാമോദർ സവർക്കറുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിക്കും കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഒപ്പമാണ് ഫ്ലക്സിൽ സവർക്കറുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ശാന്തി നഗർ എം എൽ എ അഹമ്മദ് ഹാരിസിന്റെ പേരും ഫ്ലക്സിലുണ്ട്.
നേരത്തേ, സെപ്റ്റംബർ 21ന് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലുവയിൽ സ്ഥാപിച്ച ഫ്ലക്സിൽ വീര സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് ഇടതുപക്ഷം വൻ വിവാദമാക്കിയിരുന്നു. തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഫ്ലക്സ് സ്ഥാപിച്ച പ്രാദേശിക നേതാവിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഫ്ലക്സ് എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
Comments