ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുതാര്യവും, നീതിയുക്തവും, സ്വതന്ത്രവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷാസേനയുമായി കൂടിയാലോചിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നും അതിനാൽ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഖാലിഖ് വ്യവസ്ഥയിലായിരുന്നു തിരഞ്ഞെടുപ്പുകൾ നടന്നിരുന്നത്. ഖാലിഖിന്റെ പൂർണ്ണ സമ്മതമില്ലാതെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തരം വ്യവസ്ഥകളുടെ കാലത്തിന് അന്ത്യമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതൃത്വം ശക്തിയോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത് ജനങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. ആരാണ് സർക്കാർ നിർമ്മിക്കുകയെന്നും ഏത് പാർട്ടിയ്ക്ക് എത്ര സീറ്റ് ലഭിക്കും തുടങ്ങിയ കാര്യങ്ങൾ ഇനി ജനങ്ങളാകും തീരുമാനിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് ഭരിച്ചവരെ പോലെ ബംഗ്ലാവിലിരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്നും അതിനായി ജനങ്ങൾ ശ്രദ്ധിക്കണമെന്നും അമിത് ഷാ പറഞ്ഞു.
Comments