മുംബൈ: മഹാരാഷ്‌ട്ര സർക്കാർ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ പോലീസിന്റെ പിടിയിൽ. ശങ്കർ എന്ന് സനിറാം, സൂര്യ ഹസൻ എന്ന സമുറാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ധനോരയിലെ സവർഗാവ് മേഖലയിൽ കമ്യൂണിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് ഇരുവരും പിടിയിലായത്. ഗഡ്ചിരോളി ജില്ലയിലെ ധനോര സ്വദേശികളാണ് ഇരുവരും.പ്രതികൾ കമ്യൂണിസ്റ്റ് ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു. കൊലപാതകം, സ്‌ഫോടനം, പോലീസിന് നേരെ വെടിയുതിർക്കൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായവർ. ഇരുവർക്കും മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
മുതിർന്ന കമ്യൂണ്‌സ്റ്റ് ഭീകരർ അയച്ചതാണ് ഇരുവരെയുമെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.സനിറാമിനെ പിടികൂടുന്നവർക്ക് എട്ടുലക്ഷം രൂപയും സമുറാമിനെ പിടികൂടുന്നവർക്ക് രണ്ടുലക്ഷം രൂപയും സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. 2020 ഒക്ടോബർ മുതൽ ഇതുവരെ 16 കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിലായിട്ടുണ്ട്. 19 പേർ കീഴടങ്ങി. 55 പേരെ പോലീസ് കീഴടക്കുകയും ചെയ്തു.
Comments