ഗുവാഹട്ടി: അസമിൽ നബി ദിന റാലിയ്ക്കും, ഉച്ചഭാഷിണി ഉപയോഗത്തിനും വിലക്കേർപ്പെടത്തി സംസ്ഥാന സർക്കാർ. ക്രമസമാധാന നില തകരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മൂന്ന് ജില്ലകളിലാണ് നബി ദിന റാലിയ്‌ക്കും, ഉച്ചഭാഷിണിയുടെ ഉപയോഗത്തിനും വിലക്കുള്ളത്.
സച്ചാർ, ഹയിൽകന്ദി, കരീംഗഞ്ച് എന്നീ ജില്ലകളിലാണ് വിലക്കുള്ളത്. നേരത്തെ ഇവിടങ്ങളിൽ ഘോഷയാത്രയ്‌ക്കും ഉച്ചഭാഷിണി ഉപയോഗത്തിനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അടിയന്തിരമായി അനുമതി പിൻവലിക്കുകയായിരുന്നു. ആഘോഷപരിപാടിയ്‌ക്കിടെ സംഘർഷത്തിനും ഇതര മതസ്ഥർ ആക്രമിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നബി ദിനവുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങൾക്ക് തടസ്സമില്ല.
നിർദ്ദേശം പാലിക്കാൻ എല്ലാ മസ്ജിദ് കമ്മിറ്റികൾക്കും ഭരണകൂടങ്ങൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സച്ചാർ ജുലൂസ് ഇ മുഹമ്മദി നബി ദിന റാലി റദ്ദാക്കിയിട്ടുണ്ട്.
Comments