ബംഗളൂരു : ഈദ് ആഘോഷങ്ങൾക്ക് പിന്നാലെ ഹിന്ദുക്കൾക്കെതിരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. ശ്രീരാമ സേന പ്രവർത്തകർക്ക് നേരെയാണ് ആക്രമണം നടത്തിയത്. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.
ഇന്നലെ നബിദിനാഘോഷങ്ങൾക്ക് ശേഷം അമീൻ ജങ്കുഷെയ്ഖ് എന്നയാളും സംഘവും ഹിന്ദുക്കളെ തിരഞ്ഞിറങ്ങുകയായിരുന്നു. തുടർന്ന് റോഡിൽ കണ്ട ശ്രീരാമ സേനയിലെ പ്രവർത്തകരെ ആക്രമിച്ചു. തങ്ങളെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ നാലോളം പേർക്ക് പരിക്കേറ്റു. എന്നാൽ ബെലഗാവി പോലീസ് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുണ്ടായ തർക്കമാണ് നടന്നത് എന്നാണ് പോലീസിന്റെ വാദം.
സേനാ പ്രവർത്തകരായ ഗോപാൽ ബന്ദിവദ്ദർ, രവി ബന്ദിവദ്ദർ എന്നിവരെ ഇസ്ലാമിസ്റ്റുകൾ കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ എത്തിയ നഞ്ചുണ്ടി ബന്ദിവദ്ദറിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കീഴ്‌പ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Comments