ജയ്പൂർ: നബിദിനഘോഷയാത്രയ്‌ക്കിടെ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിലെ പിപാഡ് നഗരത്തിലാണ് സംഭവം. നബിദിനാഘോഷത്തോട് അനുബന്ധിച്ച് നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.ഈ ഘോഷയാത്രയിലാണ് അമുസ്ലീമുകളായ ആളുകളുടെ തലയറുക്കാനും നബിക്കെതിരായിശബ്ദമുയർത്തുന്നവർക്ക് വധശിക്ഷ നൽകണമെന്നും മുദ്രാവാക്യമുയർന്നത്. വിദ്വേഷകരമായ മുദ്രാവാക്യം വിളിക്കാൻ നേതൃത്വം നൽകിയ റോഷൻ അലിയെയാണ് പോലീസ് പിടികൂടിയത്. ഇയാൾ ഇതിന് മുൻപും കലാപമുണ്ടാക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം.
ഹിന്ദുഭൂരിപക്ഷ പ്രദേശമായ നയാപുര സുഭാഷ് കോളനിയിലൂടെ ഘോഷയാത്ര പോകുമ്പോഴാണ് മതമൗലികവാദികൾ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. തുടർന്ന് കോളനി നിവാസികൾ പരാതി നൽകുകയായിരുന്നു. സാമൂഹിക സൗഹാർദ്ദം തകർക്കുന്നതിനും ഹിന്ദു സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്നതിനുമാണ് മുദ്രാവാക്യങ്ങൾ ഉയർത്തിയതെന്ന് പരാതിയിൽ ആരോപിച്ചു. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നബിദിന റാലി നടത്തുന്നതിനിടെ റോഷൻ അലിയുടെ നേതൃത്വത്തിൽ ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതായി വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്ത് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും എസ്എച്ച്ഒ പ്രോംദൻ രത്‌നു വ്യക്തമാക്കി.
Comments