ബംഗളൂരു : കർണാടകയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ വ്യാപക റെയ്ഡ്. മംഗളൂരു ജില്ലയിലെ പിഎഫ്‌ഐ ബന്ധമുള്ള നേതാക്കളുടെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പരിശോധനയ്‌ക്ക് പിന്നാലെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മംഗളൂരുവിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് തുടരുകയാണ്. മതഭീകര സംഘടനാ നേതാക്കൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന. ഇവിടെ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. അഞ്ച് നേതാക്കളെയും പിടികൂടിയിട്ടുണ്ട്.
സംഘടനയെ നിരോധിച്ചതിന് പിന്നാലെ ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾക്ക് പോലീസ് പൂട്ടിട്ടിരുന്നു. എൻഐഎയുടെ രാജ്യവ്യാപക റെയ്ഡിന് പിന്നാലെ സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിന് നിരോധനമേർപ്പെടുത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്തു, മുസ്ലീം രാഷ്‌ട്രമാക്കാൻ ഗൂഢാലോചന നടത്തി എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments