ന്യൂഡൽഹി: ഹിന്ദു മതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പരാമർശം നടത്തിയ ആം ആദ്മി പാർട്ടി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. ദേശീയ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ പാർട്ടി പ്രവർത്തകരെ അണിനിരത്തി ബഹളമുണ്ടാക്കിയതിന്, കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയുടെ നിർദ്ദേശ പ്രകാരമാണ് ഗോപാൽ ഇറ്റാലിയയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇറ്റാലിയ വിദ്വേഷ പരാമർശം നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളും വ്യാപകമായിരുന്നു. പ്രധാനമന്ത്രിയെ ‘നീച്‘ എന്ന് വിളിച്ചാണ് ഗോപാൽ ഇറ്റാലിയ അവഹേളിച്ചത്. ക്ഷേത്രങ്ങൾ ചൂഷണത്തിന്റെ കേന്ദ്രങ്ങളാണെന്ന് ഇയാൾ സ്ത്രീകളോട് പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ക്ഷേത്രങ്ങളിൽ പോകരുതെന്നും ഇയാൾ വീഡിയോയിൽ സ്ത്രീകളോട് പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോപാൽ ഇറ്റാലിയക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. പല തവണ ഇയാൾ ഇത് അവഗണിച്ച ശേഷമാണ്, കമ്മീഷൻ ഓഫീസിന് മുന്നിൽ ഹാജരായി ബഹളമുണ്ടാക്കിയത്. ഇതോടെ, ഇറ്റാലിയക്കെതിരെ നടപടിയെടുക്കാൻ പോലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു.
Comments