ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 1.25 കോടി രൂപ വിലമതിക്കുന്ന 2.8 കിലോ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 14 ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളും കസ്റ്റംസ് കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
66 സ്വർണ്ണ അച്ചുകൾ, സ്വർണം കടത്താൻ ശ്രമിച്ച ആപ്പിൾ എയർപോഡ് പ്രോ എന്നിവയും കണ്ടെടുത്തു. മൂന്ന് പേരും 2.605 കിലോഗ്രാം വീതം ഭാരമുള്ള സ്വർണമാണ് എയർപേഡ് വഴി കടത്താൻ ശ്രമിച്ചത്.1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം മൂവർക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും കസ്റ്റംസ് വിമാനത്താവളം വഴി കടത്താൻ സ്വർണം കടത്താൻ ശ്രമിച്ച മുന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് പ്രതികൾ സ്വർണ്ണം കടത്തിയത്. 240 ഗ്രാം വീതം സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.















