ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഏഷ്യാ കപ്പ് വിജയിച്ച ടീം മികച്ച ആത്മവിശ്വാസത്തിലാണെന്ന് ശ്രീലങ്കൻ ക്യാപ്ടൻ ദാസുൻ ശനക അറിയിച്ചു. ടോസ് ലഭിച്ചിരുന്നെങ്കിൽ ബൗളിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്ന് നമീബിയൻ ക്യാപ്ടൻ ജെറാർഡ് ഇരാസ്മസ് പറഞ്ഞു.
16 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ പങ്കെടുക്കുന്നത്. യോഗ്യതാ റൗണ്ടിന് ശേഷം, ഈ മാസം 22 മുതലാണ് സൂപ്പർ 12 റൗണ്ട് ആരംഭിക്കുക. ഇന്ത്യ ഉൾപ്പെടെ 8 ടീമുകൾ സൂപ്പർ 12ന് യോഗ്യത നേടിക്കഴിഞ്ഞു. യോഗ്യതാ റൗണ്ട് കഴിഞ്ഞെത്തുന്ന 4 ടീമുകൾ കൂടി ഈ റൗണ്ടിൽ മാറ്റുരയ്‌ക്കും.
ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. 23ന് എംസിജിയിലാണ് മത്സരം. നവംബർ 13നാണ് ഫൈനൽ. നാളെ നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയൻ ആഭ്യന്തര ടീമിനോട് പരാജയപ്പെട്ടിരുന്നു.
Comments