ലക്‌നൗ: അലിഗഡിൽ ഹിന്ദു സംഘടനാ നേതാവിനൊപ്പം ഹനുമാൻ ചാലിസ ചൊല്ലി മുസ്ലീം സഹോദരങ്ങൾ. അഖില ഭാരതീയ ഹിന്ദു സേന ജില്ലാ അദ്ധ്യക്ഷൻ സച്ചിൻ വെർമയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിൽ ഇസ്ലാമിക വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
15 ഓളം മുസ്ലീം സഹോദരങ്ങളാണ് ഹനുമാൻ ചാലിസ ചൊല്ലിയത്. ഇതിൽ കുട്ടികളും ഉൾപ്പെട്ടിരുന്നു. സച്ചിൻ വെർമയാണ് ഇവർക്ക് ഹനുമാൻ ചാലിസ ചൊല്ലിക്കൊടുത്തത്. ഇത് മുസ്ലീം സഹോദരങ്ങൾ ഏറ്റു ചൊല്ലുകയായിരുന്നു. ഇതിന് ശേഷം ഇസ്ലാമിക വിശ്വാസികൾ വന്ദേഭാരതം എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
നിലവിൽ ആളുകൾക്കിടയിൽ സനാധന ധർമ്മത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സച്ചിൻ വെർമ. ഇതിന്റെ ഭാഗമായാണ് മുസ്ലീം സഹോദരങ്ങൾക്കൊപ്പമിരുന്ന് ഹനുമാൻ ചാലിസ ചൊല്ലിയത്. ഹിന്ദു മതത്തിന്റെ മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം മുസ്ലീം സഹോദരങ്ങൾക്ക് പറഞ്ഞു നൽകി.
അതേസമയം മുസ്ലീം സഹോദരങ്ങൾ ഹനുമാൻ ചാലിസ ചൊല്ലിയതിൽ വിവാദമുണ്ടാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നണ്ട്. മുസ്ലീം സഹോദരങ്ങളെ നിർബന്ധിച്ച് സച്ചിൻ വെർമ ഹനുമാൻ ചാലിസ ചൊല്ലിച്ചെന്നാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ ആരുടെയും നിർബന്ധ പ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഹനുമാൻ ചാലിസ ചൊല്ലിയതെന്നും മുസ്ലീം സഹോദരങ്ങൾ വ്യക്തമാക്കി.
Comments