റാഞ്ചി: ഝാർഖണ്ഡിൽ ഹിന്ദു സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പർമില ലക്രയിലെ റോഷ്ണി മനിഷ ടിഗ്ഗ സ്വദേശിനികളെയാണ് അറസ്റ്റ് ചെയ്തത്.
പ്രദേശവാസിയായ പൂനം സിംഗിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതികളായ സ്ത്രീകൾ ഹിന്ദു വീടുകൾ തോറും കയറി ഇറങ്ങുന്നത് പൂനം സിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മതപരിവർത്തന ശ്രമമാണെന്ന് വ്യക്തമായത്. പണം വാഗ്ദാനം ചെയ്താണ് ഇവർ ഹിന്ദു സ്ത്രീകളെ മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഇതിന് പുറമേ ക്രിസ്തു മതം സ്വീകരിച്ചാൽ രോഗശാന്തിയുൾപ്പെടെയുള്ള ഗുണങ്ങൾ ഉണ്ടാകുമെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയ പോലീസ് സ്്ത്രീകളെ ചോദ്യം ചെയ്തു. ഇതോടെയാണ് നിർബന്ധിത മതപരിവർത്തന ശ്രമമാണെന്ന് വ്യക്തമായത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Comments