ജയ്പൂർ: മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കനയ്യ ലാൽ എന്ന നിസ്സഹായനായ തയ്യൽ തൊഴിലാളിയെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റിയാസും ഗോസ് മുഹമ്മദും ജയിലിനുള്ളിൽ അനുഭവിക്കുന്നത് കടുത്ത ഏകാന്തതയെന്ന് റിപ്പോർട്ട്. പലപ്പോഴും ജയിലിനുള്ളിൽ ഇവർ അകാരണമായി അലറിക്കരയുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ ഉന്നത സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ജയിലിനുള്ളിലാണ് റിയാസിനെയും ഗോസ് മുഹമ്മദിനെയും പാർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് 7 പ്രതികളും ജയിലിനുള്ളിലാണ്. ജയിലിനുള്ളിൽ പ്രതികൾക്ക് വായിക്കാൻ മഹാന്മാരുടെ ജീവചരിത്രങ്ങൾ നൽകുന്നുണ്ട്. റിയാസിന് അക്ഷരാഭ്യാസമില്ലാത്തതിനാൽ, മറ്റൊരു തടവുകാരനാണ് പുസ്തകങ്ങൾ വായിച്ച് കൊടുക്കുന്നത്.
കനയ്യ ലാൽ കൊലക്കേസിലെ 9 പ്രതികളേയും വെവ്വേറെ ജയിലറകളിൽ ഒറ്റയ്‌ക്കാണ് പാർപ്പിച്ചിരിക്കുന്നത്. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി ദിവസവും ഒരു മണിക്കൂർ വീതം മാത്രമാണ് ഇവരെ പകൽ വെളിച്ചത്തിൽ ഇറക്കുന്നത്.
റിയാസിനേയും ഗോസ് മുഹമ്മദിനേയും കാണാൻ ഇതുവരെയും ബന്ധുക്കളാരും വന്നിട്ടില്ല. ചോദ്യം ചെയ്യാൻ എൻ ഐ എ ഉദ്യോഗസ്ഥർ മാത്രമാണ് എത്തുന്നത്. ഭാര്യമാരെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ പലപ്പോഴും പൊട്ടിക്കരയാറുണ്ടെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഭക്ഷണം കഴിക്കാതെ ഇരുന്ന് കരയുന്ന പ്രതികളെ സഹതടവുകാർ പരിഹസിക്കുന്നതും പതിവാണ്. ജന്നത്തിന് വേണ്ടി നിസ്സഹായനും നിരായുധനുമായ ഒരു മനുഷ്യനെ ജീവനോടെ കഴുത്തറുത്ത ശേഷം വീഡിയോയിൽ വീരന്മാരായി ചമഞ്ഞവരുടെ ധൈര്യമെല്ലാം ഇപ്പോൾ ചോർന്ന് പോയോ എന്നാണ് ഇവരോട് ചിലർ ചോദിക്കുന്നത്.
Comments