കൊൽക്കത്ത: സ്മാർട്ട്‌ഫോണുകൾക്ക് വളരെയധികം പ്രധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. വിദ്യാഭ്യാസത്തിനും വിനോദത്തിനും എന്തിന് നമ്മുടെയെല്ലാവരുടേയും ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണിപ്പോൾ സ്മാർട്ട്‌ഫോണും ഇന്റർനെറ്റും.
സ്മാർട്ട് ഫോൺ സ്വന്തമാക്കാനായി മനുഷ്യർ ഏതറ്റം വരെയും പോകും എന്നതിന് തെളിവുകളാണ് ഇപ്പോൾ പശ്ചിമബംഗാളിൽ നിന്നും വരുന്നത്. ദിനാപൂരിലാണ് സംഭവം. താൻ ആഗ്രഹിച്ച 9,000 രൂപയുടെ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാനായി കേവലം 16 വയസുള്ള ഒരു പെൺകുട്ടി സ്വീകരിച്ച വഴിയാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
ദിനാപൂരിലെ തപൻ ഗ്രാമത്തിലെ 12 ക്ലാസ് വിദ്യാർത്ഥിനിയുടെ കഥയാണിപ്പോൾ വൈറലാവുന്നത്. അവൾ ഏറെ ആഗ്രഹിച്ച ഫോൺ ഓർഡർ ചെയ്‌തെങ്കിലും മതിയായ പണം ഉണ്ടായിരുന്നില്ല. ഈ പണം കണ്ടെത്താനായി അവൾ തന്റെ രക്തം വിൽക്കാൻ തന്നെ തീരുമാനിച്ചു. ജില്ലാ ആശുപത്രിയിൽ കുട്ടി രക്തം ദാനം ചെയ്യാനായി എത്തി. രക്തം ആവശ്യത്തിനെടുത്ത് പണം നൽകാൻ ആവശ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ശിശു സംരക്ഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കുട്ടി രക്തം വിൽക്കാനെത്തിയതിന്റെ കാരണം ചോദിച്ച് മനസിലാക്കിയത്. കുട്ടിയുടെ ആവശ്യം ബോധ്യപ്പെട്ട ശിശുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ, ഫോൺ നൽകാനുള്ള നടപടി ആരംഭിച്ചതായി വ്യക്തമാക്കി
Comments