വിഴിഞ്ഞം: തിരുവനന്തപുരത്ത് ക്ഷേത്രത്തിന് നേരെ അക്രമം. വിഴിഞ്ഞം പുല്ലൂർകോണം ക്ഷേത്രത്തിന് നേരെയാണ് ദ്രാവകം നിറച്ച മദ്യക്കുപ്പികളെറിഞ്ഞ് ആക്രമണം നടത്തിയത്. സംഭവത്തിൽ പുല്ലൂർക്കോണം സ്വദേശി സലാഹുദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രത്തിന് നേരെ മദ്യകുപ്പികൾ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തരായിരുന്നു പൊട്ടിയ മദ്യക്കുപ്പികൾ കണ്ട് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് സിസിടിവി പരിശോധനയിലൂടെ പ്രതി സലാഹുദ്ദീനാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
മുമ്പും ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ക്ഷേത്രത്തിന് മുന്നിലേക്ക് മാംസാവശിഷ്ടങ്ങൾ എറിയുന്നതും പതിവാണ്. പ്രദേശത്തെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾ തടയണമെന്നാണ് ക്ഷേത്രഭാരവാഹികളുടെ ആവശ്യം.
Comments