തിരുവനന്തപുരം: നിരോധനത്തിന് ശേഷം കേരളത്തിൽ കലാപ നീക്കം നടത്തി മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്. ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നതായാണ് വിവരം. എസ് ഡി പി ഐ യുടെയും, സാംസ്കാരിക സംഘടനകളുടെയും മറവിലായിരുന്നു രഹസ്യ യോഗങ്ങൾ.
മൂന്നാഴ്ച മുൻപാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ കേരളത്തിൽ രഹസ്യ യോഗങ്ങളും, പി എഫ് ഐ യുടെ രാഷ്‌ട്രീയ രൂപമായ എസ് ഡി പി ഐ യുടെ മറപറ്റിയുള്ള പ്രവർത്തനങ്ങളും നിർബാധം തുടരുകയാണ് നിരോധിത ഭീകര സംഘടന. ഇതോടൊപ്പം അസൂത്രിത കലാപ നീക്കങ്ങളും പി എഫ് ഐ നടത്തിയേക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
കൊൽക്കത്തയിലും, തെലങ്കാനയിലും നിരോധനത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കലാപ നീക്കങ്ങൾ അമർച്ച ചെയ്തിരുന്നു.ഇതിന് സമാനമായ ശ്രമങ്ങൾ കേരളത്തിലും നടത്തിയേക്കുമെന്നാണ് വിവരം. ഭീകരവാദ സംഘടനയായ പി എഫ് ഐ യെ നിരോധിച്ചിട്ടും ഇതിന്റെ പ്രവർത്തനങ്ങളും, നിരോധിത സംഘടനയിൽ പ്രവർത്തിച്ചിരുന്നവരുടെ നീക്കങ്ങളും നിരീക്ഷിക്കുന്നതിൽ സംസ്ഥാന പോലീസ് വീഴ്ച വരുത്തുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ രൂപമായ എസ് ഡി പി ഐ യുടെ മറവിൽ നിരോധിത സംഘടനയുടെ നൂറിലധികം യോഗങ്ങൾ നടന്നിട്ടുണ്ട്. ഇതോടൊപ്പം സാംസ്‌കാരിക സംഘടനകളുടെ മറവിലും പി എഫ് ഐ യോഗങ്ങൾ ചേരുന്നുണ്ട്.
ഒളിവിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് പ്രവർത്തനങ്ങൾ അണിയറയിൽ നിയന്ത്രിക്കുന്നത്. ദേശീയ ചെയർമാൻ ഒ എം എ സലാമും, മുൻ ചെയർമാൻ ഇ അബുബക്കറും, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരവും അടക്കമുള്ള നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ഒളിവിലിരുന്ന് നിരോധിത ഭീകര സംഘടനയെ റൗഫ് നിയന്ത്രിക്കാൻ ആരംഭിച്ചത്.
Comments