മുംബൈ: സിനിമാ സംവിധായകൻ സാജിദ് ഖാൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി നടി ഷെർലിൻ ചോപ്ര. സംഭവത്തിൽ മുംബൈ പോലീസിനാണ് നടി പരാതി നൽകിയത്. അദ്ദേഹത്തെപ്പോലെ ഒരു വലിയ വ്യക്തിക്കെതിരെ പരാതി നൽകാൻ നേരത്തെ ധൈര്യമില്ലായിരുന്നു. എന്നാൽ മീടൂ-വിന് ശേഷം സ്ത്രീകൾ സധൈര്യം മുമ്പോട്ട് വരികയാണ്. അയാൾ ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും നടി പ്രതകരിച്ചു.
2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാജിദ് ഖാനെപ്പോലെ പ്രമുഖനായ വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല. 2018ലെ മീടൂ മൂവ്‌മെന്റിന് ശേഷം സ്ത്രീകൾ അവരുടെ ഭയാനകമായ കഥകൾ പങ്കുവെക്കുന്നത് കണ്ടപ്പോഴാണ് ധൈര്യം വന്നതെന്നും ഷെർളിൻ ചോപ്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സാജിദ് ഖാൻ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന് മിക്കവർക്കും അറിയുന്ന കാര്യമാണ്. ഒരു ദിവസം എത്ര തവണ സെക്സിൽ ഏർപ്പെടും, എത്ര കാമുകൻമാരുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അയാൾ പൊതുവെ ഉന്നയിക്കാറുള്ളത്. തനിക്ക് മുമ്പിൽ അയാളുടെ ജനനേന്ദ്രിയമാണ് തുറന്നുകാണിച്ചത്. അവിടെ തന്നെക്കൊണ്ട് സ്പർശിപ്പിക്കുകയും ചെയ്തു. ഇതെല്ലാം നടന്ന് വർഷങ്ങൾ പിന്നിട്ടുവെന്നത് സത്യമാണ്. എന്നാൽ ഒരു സ്ത്രീ നേരിട്ട ദുരനുഭവം വർഷങ്ങൾ പിന്നിട്ടതിന് ശേഷം തുറന്നുപറയരുതെന്നുണ്ടോ? അന്നില്ലാതിരുന്ന ധൈര്യം ഇന്നുണ്ട്. സാജിദ് ഖാനോ രാജ് കുന്ദ്രയോ ആരുമാകട്ടെ.. തെറ്റുചെയ്താൽ അവർക്കെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്നും ചോപ്ര പറഞ്ഞു.
ഖാനെതിരായി തെളിവുകളൊന്നും തന്റെ കൈവശമില്ല. സിനിമയുടെ സംവിധായകരുമായും നിർമാതാക്കളുമായും ഔദ്യോഗികമായി നടത്തുന്ന കൂടിക്കാഴ്ചക്കിടെ താനൊരിക്കലും രഹസ്യ ക്യാമറ കൈവശം കരുതാറില്ല. അതിനാൽ ഇക്കാര്യങ്ങൾ സാധൂകരിക്കാൻ തെളിവുകൾ പക്കലില്ലെന്നും യുവതി പറഞ്ഞു.
അതേസമയം സൽമാൻ ഖാൻ അവതാരകനായ ടിവി റിയാലിറ്റി ഷോ ‘ബിഗ് ബോസ് 16’ൽ പങ്കാളിയാണ് സാജിദ് ഖാൻ. ലൈംഗികാരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ ഇയാളെ പുറത്താക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു.
Comments