ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസിൽ ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ്.സംസ്ഥാന അന്വേഷണ ഏജൻസിയാണ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയത്. റെയ്ഡിൽ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു. ശ്രീനഗർ, സോപോർ,ബാരമുള്ള എന്നിവിടങ്ങളിലെ 14 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്.
എൻഐഎ ആക്ട് പ്രകാരം പ്രത്യേക കോടതിയിൽ നിന്ന് ലഭിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽഫോണുകൾ, ബാങ്ക് രേഖകൾ തുടങ്ങിയവ അന്വേഷണസംഘം കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും ഏജൻസി അറിയിച്ചു.
തീവ്രവാദ സംഘടനകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുക എന്ന ലക്ഷ്യത്തിലാണ് റെയ്ഡ് നടത്തിയതെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. താഴ്‌വരയിൽ നിന്ന് പലായനം ചെയ്ത് പാകിസ്താനിലേക്കും മറ്റും കടന്നവരാണ് ഭീകര സംഘടനകൾക്കായി പണം കൈമാറ്റം ചെയ്യുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർച്ചയായി അതിർത്തിയിൽ ഭീകരാക്രമണങ്ങൾ നടത്തുകയാണ് ഇത്തരക്കാരുടെ ഉദ്ദേശ്യമെന്നും ഏജൻസി പറഞ്ഞു.
Comments