പത്തനംതിട്ട: കോളേജ് പ്രിൻസിപ്പാളിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എസ്എഫ്ഐ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പാളിനെതിരെയാണ് എസ്എഫ്ഐ പ്രവർത്തകർ കൊലവിളി മുഴക്കി രംഗത്ത് എത്തിയത്. കയ്യും കാലും തലയും വെട്ടുമെന്നായിരുന്നു ഭീഷണി മുദ്രാവാക്യം.
അടുത്തിടെ കേളേജിലെ സ്റ്റുഡന്റ് സെന്റർ ക്ലാസ് മുറിയാക്കുകയും, വനിതാ ഹോസ്റ്റലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ വനിതാ പ്രവർത്തകരാണ് പ്രിൻസിപ്പാളിന്റെ കയ്യും കാലും തലയും വെട്ടുമെന്ന് ഭീഷണി മുഴക്കിയത്.
അതേസമയം സാധാരണ വിളിക്കാറുള്ള മുദ്രാവാക്യമാണ് വിളിച്ചതെന്ന് എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾക്കെതിരെ എസ്എഫ്ഐയ്ക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും എസ്എഫ്ഐക്കാർ വിശദീകരിക്കുന്നു.
Comments