കാസർകോട്: സൈനിക ഹെലികോപ്റ്റർ തകർന്ന് വീരമൃത്യു വരിച്ച അശ്വിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്. നാടിന്റെ പ്രിയപ്പെട്ടവനും കുടുംബത്തിന്റെ ആശ്രയവുമായ അശ്വിന്റെ മരണം ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത് . അശ്വിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ജന്മനാടിന് .
കാസർകോട് കിഴക്കേമുറി സ്വദേശിയാണ് അശ്വിൻ. ഇത്തവണ ഓണം ആഘോഷിക്കാൻ നാട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം അശ്വിൻ ഉണ്ടായിരുന്നു. ഒരുമാസം മുൻപാണ് തന്റെ കർമ്മപഥത്തിലേക്ക് തിരിച്ചത്. നാട്ടുകാരും വീട്ടുകാരുമായും തലേന്നാൾ വരെ ഫോണിൽ ബന്ധപ്പെട്ടിരുന്ന അശ്വിന്റെ അപകടവാർത്ത കേട്ടതോടെ എല്ലാവരും നടുങ്ങി.
വിക്ടർ കിഴക്കേമുറി ക്ലബിന്റെ മികച്ച കബഡി കളിക്കാരനായിരുന്നു അശ്വിൻ നാലുവർഷം മുമ്പാണ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക് കയറിയത്. നാട്ടിൽ എല്ലാ പൊതുപ്രവർത്തനത്തിനും കൂട്ടായുണ്ടായിരുന്ന അശ്വിൻ നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയുമായിരുന്നു. അച്ഛൻ കൂലിത്തൊഴിലാളിയാണ്. കിഴേക്കമുറി കാട്ടുവളപ്പിൽ അശോകന്റെയും കൗസല്യയുടെയും മകനാണ് അശ്വിൻ.
Comments