ശ്രീനഗർ: ദീപാവലി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. കുടുംബാംഗങ്ങളില്ലാതെ അങ്ങകലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം രാജ്യാതിർത്തിയിൽ ഇന്ത്യൻ ആർമിയും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ചിരാതുകളിൽ ദീപം തെളിയിച്ച് കൈകളിലേന്തിയും പടക്കം പൊട്ടിച്ചും അതിർത്തിയിൽ സൈന്യവും ആഘോഷിക്കുകയാണ്. ഇതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച സൈനികന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.’ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലിയാശംസകൾ.. ആരും ആശങ്കപ്പെടേണ്ടതില്ല. ഇവിടെ അതിർത്തി കാക്കാൻ ഞങ്ങളുണ്ട്. നിങ്ങൾ സന്തോഷത്തോടെ കുടുംബസമേതം ദീപാവലിയാഘോഷിക്കൂ. ഞങ്ങൾ അതിർത്തിയിലുള്ളപ്പോൾ നിങ്ങൾ സുരക്ഷിതരാണ്. ഇവിടെ അത്യധികം ജാഗ്രതയോടെയാണ് ഓരോ സൈനികനും നിലകൊള്ളുന്നത്. ” കേണൽ ഇക്ബാൽ സിംഗിന്റെ വാക്കുകളായിരുന്നു ഇത്.
Jammu and Kashmir | Indian Army soldiers posted along the Line of Control (LoC) in the Akhnoor sector burst crackers & lit earthen lamps as #Diwali festivities began with Dhanteras yesterday pic.twitter.com/ekmaKMJiJr
— ANI (@ANI) October 22, 2022
Jammu & Kashmir | An army jawan said, "I want to tell the countrymen not to worry & celebrate the festival with full joy."
I want to wish the countrymen a very happy Diwali & assure them that our soldiers are alert & are keeping a vigil on the border: Col Iqbal Singh (in pic 3). pic.twitter.com/vuXYvoZzRI
— ANI (@ANI) October 22, 2022
പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും സൈനികർക്കൊപ്പം ദീപാവലിയാഘോഷിക്കുമെന്നാണ് വിവരം. സുരക്ഷ കണക്കിലെടുത്ത് രാജ്യത്തിന്റെ ഏത് അതിർത്തിയിലാകും അദ്ദേഹം എത്തുകയെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. അവർക്കൊപ്പം ദീപങ്ങൾ കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് ദീപാവലി ആഘോഷിച്ചിട്ടുള്ളത്.
Comments