5 വയസുള്ള ഹിന്ദു ബാലനെ സുന്നത്ത് ചെയ്തു; മതപരിവർത്തനത്തിനും ശ്രമം; മദ്രസ അദ്ധ്യാപകനായ മൗലവി അസ്ലം അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 വയസുള്ള ഹിന്ദു ബാലനെ സുന്നത്ത് ചെയ്തു; മതപരിവർത്തനത്തിനും ശ്രമം; മദ്രസ അദ്ധ്യാപകനായ മൗലവി അസ്ലം അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 07:59 am IST
FacebookTwitterWhatsAppTelegram

ഉന്നാവോ: ഹിന്ദു ബാലന് സുന്നത്ത് കർമ്മം നടത്തിയ ഇസ്ലാമിക പുരോഹിതൻ പിടിയിൽ. 5 വയസുള്ള ബാലനെ നിർബന്ധിത സുന്നത്ത് കർമ്മത്തിന് വിധേയനാക്കിയതോടെയാണ് മദ്രസ അദ്ധ്യാപകനായ അസ്ലം അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മദ്രസയിൽ ഇടയ്‌ക്ക് പോകാറുണ്ടായിരുന്ന ബാലനെയായിരുന്നു ഇയാൾ സുന്നത്ത് നടത്തിയത്.

ഉന്നാവോയിലെ ഗംഗാഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ശുക്ലഗഞ്ചിലാണ് സംഭവം. മുത്തശ്ശിക്കും പിതാവിനുമൊപ്പം ചമ്പ പൂർവ പ്രദേശത്താണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മയില്ലാത്ത കുഞ്ഞിനെ മുത്തശ്ശിയാണ് നോക്കിയിരുന്നത്. കുട്ടിയെ നിർബന്ധിച്ച്  മദ്രസയിലേക്ക് അയച്ചിരുന്നത് മുത്തശ്ശിയാണെന്നാണ് വിവരം. ഇവിടുത്തെ അദ്ധ്യാപകനായ മൗലവിയാണ് കുട്ടിയെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയി സുന്നത്ത് നടത്തിയതെന്ന് പറയുന്നു.

കുടുംബാംഗങ്ങൾ ആദ്യം ഇക്കാര്യം അറിഞ്ഞില്ലെങ്കിലും പിന്നീട് കുട്ടിയുടെ ദേഹത്തിലുണ്ടായ മുറിവ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് സുന്നത്ത് കർമ്മം നടത്തിയതാണെന്ന് അറിഞ്ഞത്. മൗലവി അസ്ലമാണ് ഇത് ചെയ്തതെന്നും കുട്ടി വെളിപ്പെടുത്തി.

തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ മൗലവി അസ്ലമിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ മതപരിവർത്തനത്തിന് ശ്രമിച്ചതായും വിവരമുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വസ്തുതകൾ പുറത്തു വന്നാൽ മൗലവിക്കെതിരെ അടുത്ത നടപടി സ്വീകരിക്കുമെന്നും ഉന്നാവോ പോലീസ് പറഞ്ഞു.

അതേസമയം കുട്ടിയുടെ മുത്തശ്ശിക്ക് മതപരിവർത്തനത്തിൽ പങ്കുണ്ടെന്നാണ് മറ്റ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയെ മദ്രയിലേക്ക് പറഞ്ഞുവിടാനും ഇസ്ലാമിലേക്ക് മതം മാറ്റാനും മുത്തശ്ശി ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. ആരുടെയൊക്കെയോ നിർബന്ധപ്രകാരമാണ് മുത്തശ്ശി ഇതെല്ലാം ചെയ്യുന്നതെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കുടുംബത്തിലെ വേറെയും കുട്ടികളെ മദ്രസയിലേക്ക് അയക്കാൻ മുത്തശ്ശി നിർബന്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവർ മദ്രസയിൽ പോയി പഠിക്കുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് മറ്റ് കുടുംബാംഗങ്ങളുടെ ആവശ്യം.

 

 

Tags: Uttar Pradeshmadrasahinducleric
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies