ന്യൂഡൽഹി: ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പുകൾപ്പെറ്റ ആധുനിക ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ സ്ഥാനമേൽക്കുമ്പോൾ അവകാശവാദ വുമായി പാകിസ്താനും. സുനകിന്റെ പാരന്പര്യം ഏറ്റെടുക്കാൻ സമൂഹമാദ്ധ്യമങ്ങളിലാണ് രണ്ട് രാജ്യങ്ങളിലെ ജനങ്ങൾ മത്സരിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഒരു പോലെ ഋഷി സുനക് തങ്ങളുടേതാണെന്ന് വാദിക്കുമ്പോൾ രണ്ടുപേരും പറയുന്നതും ശരിയാണെന്നാണ് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.
1930ൽ ബ്രിട്ടനിലേയ്ക്ക് കുടിയേറിയതാണ് സുനക്കിന്റെ മുത്തച്ഛന്മാർ. ആ കാലത്ത് യഥാർത്ഥത്തിൽ ആധുനിക ഇന്ത്യയുമായോ പാകിസ്താനുമായോ ബന്ധപ്പെടുത്താൻ ഒന്നുമില്ലെന്നും ചരിത്രകാരന്മാർ പറയുന്നു. കാരണം അന്ന് ബ്രിട്ടീഷ് ഇന്ത്യയാണ്. ഗുജ്രൻ വാലയിൽ വേരുകളുള്ള കുടുംബമാണ് സുനക്കിന്റേത്. അതാകട്ടെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചരിത്രത്തിൽ വിഭജിക്കാത്ത ഇന്ത്യയുടെ ഭാഗമാണ്. ആധുനിക കാലഘട്ടത്തിൽ നിലവിൽ പാകിസ്താന്റെ ഭാഗവുമാണ്.
ഹിന്ദു പാരമ്പര്യവാദിയായ ഋഷി സുനക് എന്നതാണ് സമൂഹമാദ്ധ്യമത്തിൽ ശക്തമായ പ്രചാരണം. ഇതിനെതിരെ തങ്ങളുടെ മണ്ണിൽ നിന്നും ഒരു ഹിന്ദു ബ്രിട്ടണിലെത്തി എന്ന വിചിത്ര അവകാശവാദവുമായിട്ടാണ് പാക് സമൂഹമാദ്ധ്യമ പ്രചാരണം. ഇസ്ലാമിക രാജ്യമായി മാറിയ പാകിസ്താന് ഹിന്ദു സംരക്ഷകർ എന്ന് പറയാൻ എന്ത് അവകാശമെന്നാണ് മറു ചോദ്യം. പാകിസ്താൻ എന്തിന് വേണ്ടിയാണ് വാദിക്കുന്നതെന്തിനാണെന്നാണ് ഒരു കൂട്ടർ ചോദിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് കെനിയയിലേയ്ക്കാണ് അന്ന് വ്യാപകമായ കുടിയേറ്റം നടന്നത്. സുനക്കിന്റെ മുത്തച്ഛൻ കെനിയയിലെത്തി. 1960ൽ കിഴക്കൻ ആഫ്രിക്കയിലേയ്ക്കും കടന്നു. സുനക്കിന്റെ അച്ഛൻ കെനിയയിലാണ് ജനിച്ചത്. അമ്മ താൻസാനിയയിൽ ജനിച്ചവരാണ്. ഇവർ പിന്നീട് ബ്രിട്ടീഷ് നഗരമായ സതാംപ്ടണിലെത്തി സ്ഥിരതാമസമാക്കി. പ്രസിദ്ധ തുറമുഖ നഗരമായ സതാംപ്ടണിലാണ് ഹിന്ദു-പഞ്ചാബി കുടുംബത്തിൽ ഋഷി സുനക് ജനിച്ചത്. സുനക്കിന്റെ കുടുംബത്തിന്റെ വേരുകളുള്ള ഗുജ്രൻവാല പാകിസ്താനിലെ ലാഹോറിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം ദൂരത്തിൽ ഉള്ള മേഖലയാണ്. പരമ്പരാഗത ഗുസ്തിക്കാരുടെ പ്രദേശമെന്ന നിലയിലും അഘാഡകൾ നിറഞ്ഞതുമാണ് ഗുജ്രൻവാല.
Comments