പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്തുന്നതിന് മുൻപ് പോപ്പുലർ ഫ്രണ്ട് ഭീകരർ ജില്ലയിലെ പ്രമുഖ ബിജെപി നേതാവിനെ ലക്ഷ്യമിട്ടിരുന്നതായി പോലീസ്. സുബൈർ മരിച്ചതിന് പിന്നാലെ ഒറ്റപ്പാലം സ്വദേശിയായ ബിജെപി നേതാവിനെ വകവരുത്താൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ശ്രീനിവാസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ബിജെപി നേതാവിനെ വധിക്കാൻ പുലർച്ചെ മൂന്ന് മുതൽ ആറ് മണിവരെ അക്രമി സംഘം കാത്തിരുന്നു. എന്നാൽ ആ സമയം അദ്ദേഹം അവിടെയെത്തിയിരുന്നില്ല. പദ്ധതി പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ നേരെ പാലക്കാട്ടേക്ക് അക്രമി സംഘം പോകുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരർ സഞ്ചരിച്ച വാഹനങ്ങളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് കെ.ബഷീറിനെ ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ബഷീറിനെ ലക്കിടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്.
Comments