ബെംഗളൂരു: മതപരിവർത്തന ലക്ഷ്യമിട്ട് ഭഗവദ്ഗീതയിലെ വചനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി വിവരം. ഭഗവദ്ഗീതയിലെ വചനങ്ങൾ ഉൾപ്പെട്ട പുസ്തകങ്ങൾ വിതരണം ചെയ്തതിന് ക്രിസ്ത്യൻ മിഷനിറിക്കെതിരെ ബജ്‌റംഗ്ദൾ കർണാടക പരാതി നൽകി.ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷനറിമാർ തുംകൂരിൽ വ്യാപകമായി പ്രചരണം നടത്തിയതായി പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ തുംകൂരിലെത്തി മതപരിവർത്തനം നടത്തിയിട്ടുണ്ടെന്ന് സംഘടന ആരോപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭഗവദ്ഗീതയോട് സാമ്യമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നതും വിൽക്കുന്നതുമെന്നും ബജ്‌റംഗ്ദൾ വ്യക്തമാക്കി.പുസ്തകത്തിൽ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ബ്രഹ്മാവിനും മഹാദേവനും മുഹമ്മദിനും തുല്യനാണെന്നും ജൈനമത വിശ്വാസികൾ ആദരിക്കുന്ന ആദിനാഥാണ് ആദമായി ജനിച്ചതെന്നും പുസ്തകം അവകാശപ്പെടുന്നു.
ആദം ബ്രഹ്മ ഗ്രഹത്തിൽ നിന്നാണ് വന്നതെന്നും ബ്രഹ്മാവിന്റെ പുനർജന്മമാണെന്നും പുസ്തകത്തിലുണ്ട്. കന്നഡ ഭാഷയിലുള്ള ‘ഗീതേ നിന്ന ജ്ഞാന അമൃത’ എന്ന പുസ്തകത്തിന്റെ വിതരണവും വിൽപനയും അംഗീകരിക്കാനാകില്ലെന്നും, ഇത് സംഘർഷ സാധ്യതയുണ്ടാക്കുമെന്നും ബജ്‌റംഗ്ദൾ ആരോപിച്ചു.
ന്യൂഡൽഹിയിലെ കബീർ പ്രിന്റിംഗ് പ്രസിൽ നിന്നാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറിയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് തുമാകുരു ജില്ലയിലെ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.
Comments