സിയോൾ: ഹാലോവീൻ ആഘോഷത്തിനിടെ തിരക്കിൽപ്പെട്ട് അമ്പതോളം പേർ മരിച്ചതായി റിപ്പോർട്ട്. തെക്കൻ കൊറിയയിൽ നടന്ന ഹാലോവീൻ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾക്ക് ശ്വാസതടസവും ഹൃദയസ്തംഭനവും ഉണ്ടാകുകയായിരുന്നു. മരണനിരക്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
[Breaking] Nightmare in #Itaewon. Current status is that over 50 people have collapsed and possible multiple fatalities due to overcrowding during the Halloween festivities. Stay tuned for more info. pic.twitter.com/NhvVqnHlkl
— allkpop (@allkpop) October 29, 2022
തെക്കൻ കൊറിയയിലെ യോങ്‌സാങ്-ഗു ജില്ലയിലെ ഇട്ടാവോൺ നഗരത്തിലാണ് ദുരന്തമുണ്ടായത്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നാഷണൽ ഫയർ ഏജൻസി ഉദ്യോഗസ്ഥനായ ചിയോ ചിയോൺ സിക് ആണ് ഇക്കാര്യം അറിയിച്ചത്.
ആഘോഷത്തിനായി ഒത്തുകൂടിയവർ നേരിയ വീതിയുള്ള റോഡിലൂടെ പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദുരന്തത്തിന് പിന്നാലെ പോലീസും ഫയർ ഫോഴ്‌സും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി തെരുവുകളിൽ വെച്ചുതന്നെ അപകടത്തിൽപ്പെട്ടവർക്ക് സിപിആർ നൽകുകയായിരുന്നു. നിരവധിയാളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments