തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയത് വൈരാഗ്യത്തെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. തന്റെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നു. ഇത് തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതേ തുടർന്നായിരുന്നു കൊലപ്പെടുത്തിയത് എന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.
ചിത്രങ്ങളും ദൃശ്യങ്ങളും തനിക്ക് തിരികെ നൽകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകില്ലെന്നായിരുന്നു ഷാരോണിന്റെ മറുപടി. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കി. എന്നിട്ടും ഷാരോൺ വഴങ്ങിയില്ല. ഈ ചിത്രങ്ങൾ പ്രതിശ്രുത വരന് കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നതായും ഗ്രീഷ്മ പോലീസിന് മൊഴി നൽകി.
അതേസമയം കൊലപാതകം ഒളിപ്പിക്കാനും ഗ്രീഷ്മ ശ്രമം നടത്തിയിരുന്നു. സംഭവ ശേഷം കീടനാശിനിയുടെ കുപ്പി പറമ്പിൽ ഉപേക്ഷിച്ചു. ഇതിന് പുറമേ പെരുമാറ്റത്തിലും ശ്രദ്ധപുലർത്തി. പോലീസിൽ നിന്നും രക്ഷപ്പെടുന്നതിനായി പരമാവധി ശ്രമിച്ചും. പോലീസ് ചോദ്യം ചെയ്യലിനെ നേരിടാൻ ഗൂഗിളിൽ തിരഞ്ഞെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Comments