ബംഗളൂരു: കർണാടകയിൽ വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ എട്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീ രാമ സേനാ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കർണാടകയിലെ കനകപുരയിലായിരുന്നു സംഭവം. പാസ്റ്ററായ ബർനബാസ്, ഭാര്യ ബേബി എന്നിവർ ചേർന്നാണ് വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ലംബാനി വിഭാഗത്തിൽ നിന്നുള്ളവരെയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. അടിക്കടി ഇവർ വനവാസികളുടെ വീടുകൾ സന്ദർശിക്കാറുണ്ടായിരുന്നു. ഇത് ശ്രീ രാമസേന പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് സംഘടന പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെ
ബർനാസും ബേബിയും ചേർന്ന് വനവാസികളെ കൂട്ട പ്രാർത്ഥനയ്‌ക്കായി കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇത് തടയുകയായിരുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിമയത്തിലെ 295ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Comments