ന്യൂഡൽഹി : അയോദ്ധ്യയിലേത് പോലെ രാജ്യത്ത് ഇപ്പോൾ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും എല്ലാ പാർട്ടികളും ഇത് പരിഹരിച്ചില്ലെങ്കിൽ അത് വലിയ പ്രശ്‌നമായി മാറുമെന്നും പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് .1976-77 കാലഘട്ടത്തിൽ എഎസ്ഐ സർവേ അയോദ്ധ്യയിൽ സർവ്വേ നടത്തിയപ്പോൾ, ആ സംഘത്തിൽ ഉൾപ്പെട്ട മലയാളിയാണ് കെ കെ മുഹമ്മദ് .
രാജ്യത്ത് നിരവധി ക്ഷേത്രങ്ങളുണ്ടെന്നും അവ പൊളിച്ചാണ് പള്ളികളാക്കിയതെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് മതേതരത്വം നിലനിൽക്കുന്നത് ഹിന്ദുക്കളിലൂടെയാണ്.
മഥുരയിലെയും കാശിയിലെയും ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഉടൻ പരിഹരിക്കണം. ഇവിടെ തെളിവിന് ഒരു കുറവുമില്ല. നിങ്ങൾ സത്യം അംഗീകരിച്ചാൽ മതി. ഹിന്ദുക്കൾ ഇവിടെ ഭൂരിപക്ഷമുണ്ട്. എങ്കിലും പാകിസ്താനിൽ നിന്ന് വേർപിരിഞ്ഞിട്ടും ഇന്ത്യ മതേതരമായി തന്നെ തുടരുകയാണെന്ന് മുസ്ലീങ്ങളോട് താൻ എപ്പോഴും പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര ഗവേഷണം വരുമ്പോൾ അത് വിശ്വസിക്കണം. ഇന്ത്യ പോലൊരു രാജ്യത്ത് ക്ഷേത്രങ്ങൾ തകർക്കുമ്പോഴും പള്ളികൾ പണിയുമ്പോഴും നിരവധി കേസുകൾ ഉണ്ടാകുമെന്നാണ് ഞാൻ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ നേരത്തെ സംഭവിച്ച തെറ്റ് തിരുത്തുന്നതിന് അനുകൂലമായി ചിന്തിക്കണം. -അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പുരാവസ്തു ഗവേഷകരുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിൽ അവർക്ക് ഭാവിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കേസിൽ ഹിന്ദു ക്ഷേത്രത്തെ കുറിച്ച് സംസാരിച്ചതിന് മുസ്ലീം സമുദായത്തിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരുമായിരുന്നു. എന്നാൽ ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടി വരുമെന്ന് പറഞ്ഞ് എനിക്ക് എന്റെ തൊഴിലിനെ വഞ്ചിക്കാൻ കഴിയില്ലായിരുന്നു ഖനനത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതായിരുന്നു വസ്തുത. ചരിത്രത്തിലെ വസ്തുതകൾ സൂക്ഷിക്കുക എന്നതാണ് എന്റെ മതം.- അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ കുത്തബ് മിനാർ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് 27 ക്ഷേത്രങ്ങൾ തകർത്താണ് നിർമ്മിച്ചതെന്നും കെ.കെ മുഹമ്മദ് പറഞ്ഞു. ക്ഷേത്രങ്ങൾ തകർത്തു ആ കല്ലുകൾ കൊണ്ടാണ് ഈ പള്ളി പണിതത്. . ആ സ്ഥലത്ത് അറബിയിൽ എഴുതിയ ലിഖിതങ്ങളിലും താജുർ മസീർ എന്ന പുസ്തകത്തിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments