ന്യൂഡൽഗി : ചൈനയും പാകിസ്താനും ചേർന്ന് കൊറോണയേക്കാൾ അതിമാരകമായ വൈറസിനെ നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും പാകിസ്താൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആന്റ് ടെക്കനോളജി ഓർഗനൈസേഷനും ചേർന്നാണ് പരീക്ഷണം നടത്തുന്നത്. ജിയോ-പൊളിറ്റിക്കിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ഇന്ത്യയെ തകർക്കാൻ പാകിസ്താൻ പുതിയ വൈറസുകളെ നിർമ്മിക്കുന്നുവെന്ന വാർത്തകൾ നേരത്തെയും പുറത്തുവന്നിരുന്നു. റാവൽപിണ്ടിയിലെ ചക്ലാല കന്റോൻമെന്റ് സ്ഥിതി ചെയ്യുന്ന ലാബിൽ ഇതിന് വേണ്ടി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ചൈനയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് വൈറസുകളെ നിർമ്മിക്കുന്നത് എന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. എന്നാൽ പാകിസ്താൻ ഇത് നിഷേധിക്കുകയായിരുന്നു. തങ്ങളുടെ ബയോ-സേഫ്റ്റി ലെവൽ -3 (ബിഎസ്എൽ -3) ലബോറട്ടറിയെക്കുറിച്ച് രഹസ്യമായി ഒന്നുമില്ലെന്നാണ് പാകിസ്താൻ അവകാശപ്പെട്ടത്.
എന്നാൽ പാകിസ്താന്റെ രഹസ്യ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാൻ കാരണമായ ചൈനയിലെ വുഹാൻ ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പുതിയ വൈറസിനെ നിർമ്മിക്കുന്നത്. ഇത് ലോകരാജ്യങ്ങളിൽ ഭീതി പടർത്തുന്നുണ്ട്. സംഭവത്തിൽ ചൈനയോടും പാകിസ്താനോടും വിശദീകരണം തേടുമെന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.
Comments