തിരുവനന്തപുരം ; മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചെന്ന ആരോപണത്തിൽ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് . തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെട്ട് മേയർ, ആനാവൂർ നാഗപ്പന് കത്തയച്ചെന്നാണ് ആരോപണം.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്. ഈ കത്ത് സിപിഎം ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ആനാവൂരിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത് . എന്നാൽ താൻ പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിച്ചു നൽകാമെന്നുമാണ് ആനാവൂർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത് . പാർട്ടി ജില്ലാ സെക്രട്ടറിയുടെ പോലും സമയവും, സൗകര്യവും നോക്കി മാത്രം മൊഴിയെടുക്കാൻ ഒരുങ്ങുന്ന ക്രൈംബ്രാഞ്ച് അധികൃതർക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട് .
മാത്രമല്ല ഇത്രയേറെ വിധേയത്വം പാർട്ടിയോട് കാട്ടുന്നവർ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയാൽ സത്യം എങ്ങനെ പുറത്ത് വരുമെന്നും ചോദ്യമുണ്ട് .
ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മേയറുടെ മൊഴിയെടുത്തിരുന്നു. പ്രചരിക്കുന്ന കത്ത് കൃത്രിമമാണെന്നായിരുന്നു മേയറുടെ മൊഴി. താൻ ഉപയോഗിച്ച ലെറ്റർഹെഡ് എഡിറ്റ് ചെയ്തു തയ്യാറാക്കിയ കത്ത് ആണെന്നു സംശയമുണ്ടെന്നും മേയറുടെ മൊഴിയില്‍ പറയുന്നു.
Comments