ഹൈദരാബാദ്: പ്രവാചക നിന്ദയുടെ പേരിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ആളുകളുടെ പ്രശ്‌നങ്ങൾക്ക് ചെവി കൊടുക്കാത്ത സർക്കാരാണ് ഭരിക്കുന്നത്. ഇത്തരം സംഭവങ്ങൾ മതേതരത്വത്തെ ബാധിക്കുന്നതാണെന്നും ബിജെപി വനിതാ നേതാവ് രചന റെഡ്ഡി പറഞ്ഞു.
നിയമ വിദ്യാർത്ഥിയെ ഒരു കൂട്ടം വിദ്യാർത്ഥികൾ മർദ്ദിക്കുകയും, ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തിരിക്കുന്നു. പ്രവാചക നിന്ദയുടെ പേരിലാണ് 20 പേർ അടങ്ങുന്ന സംഘം വിദ്യാർത്ഥിയെ മർദ്ദിച്ചത്. ഇവർ വിദ്യാർത്ഥികൾ അല്ല. തെരുവ് ഗുണ്ടകളാണെന്നും രചന വ്യക്തമാക്കി.
സംഭവത്തിൽ ഇതുവരെ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ സംഭവത്തന്റെ ക്രൂരത വ്യക്തമാക്കുന്ന ഒരു വിവരവും ഇല്ല. സംസ്ഥാനത്തെ എംഎൽഎമാരും സർക്കാരുമെല്ലാം എന്താണ് ചെയ്യുന്നതെന്ന് അറിയില്ല.
തെലങ്കാനയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാർ കണ്ണടച്ചിരിക്കുകയാണ്. മതേതരത്വം എന്ന പേരിലാണ് സർക്കാർ ഈ പ്രശ്‌നത്തിൽ മൗനം പാലിക്കുന്നത്. എന്നാൽ ഇത് മതേതരത്വം അല്ല. കപട മതേതരത്വം ആണ്. എന്നാൽ മൗനം പാലിക്കാൻ ബിജെപി തയ്യാറല്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും രചന കൂട്ടിച്ചേർത്തു.
Comments