ന്യൂഡൽഹി : സമുദ്രമേഖലയിലെ പ്രതിരോധ രംഗത്തെ പരിശീലനത്തിനൊരുങ്ങി നാവിക സേന. സമുദ്ര ജാഗ്രത-22 എന്ന പരിശീലനമാണ് നാളെ ഭീകരാക്രമണ പ്രതിരോധ ആരംഭിക്കുന്നത്. ഇത് മൂന്നാമത്തെ വർഷമാണ് സമുദ്രസുരക്ഷാ കാര്യത്തിൽ നാവികസേനയുടെ വിവിധ മേഖലയിലെ സൈനികർക്ക് പരിശീലനം നൽകുന്നത്.
രണ്ടു ദിവസമാണ് എല്ലാ അത്യാധുനിക ഉപകരണങ്ങളും കപ്പലുകളും അണിനിരത്തിയുള്ള പരിശീലനം നടക്കുന്നത്. 2018 മുതലാണ് പരിശീലനം നാവിക സേന ആരംഭിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 7500 കിലോമീറ്ററോളം വരുന്ന ഇന്ത്യയുടെ സമുദ്രതീര മേഖലയിൽ സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് സൈനികരെ സജ്ജരാക്കുക എന്നതാണ് ഉദ്ദേശം.
ഇന്ത്യൻ നാവിക സേനയ്ക്കൊപ്പം തീര സംരക്ഷണ സേനയും വിവിധ മേഖലയിൽ പരിശീലന ത്തിൽ പങ്കുചേരും. ഇന്ത്യയുടെ പ്രതിരോധ മേഖല സമഗ്രമായി തിയറ്റർ കമാന്റിന്റെ കീഴിൽ വരാനിരിക്കുന്നതിനാൽ അത് കൂടി കടക്കാക്കിയുള്ള പരിശീലനവും രണ്ടു ദിവസം നടക്കും. മൂന്ന് സേനാ വിഭാഗങ്ങളുടേയും സംയുക്ത യൂണിറ്റുകൾ ഇന്ത്യയുടെ നാല് മേഖലകളിലായി സജ്ജീകരിച്ചുകൊണ്ടുള്ള തിയറ്റർ കമാന്റുകളുടെ രൂപീകരണ ത്തിന്റെ അവസാന ഘട്ടത്തിലാണ്.
Comments