തിരുവനനന്തപുരം: രാജ്ഭവന് മുന്നിൽ എൽഡിഎഫ് നടത്തിയത് ചരിത്ര സമരമാണെന്ന അവകാശവാദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഗവർണർക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ സമരമാണെന്നും യെച്ചൂരി പറഞ്ഞു.
ഗവർണർ ജനാധിപത്യ വിരുദ്ധമായിട്ടാണ് ഇടപെടുന്നത്. വിദ്യാഭ്യാസ കാര്യങ്ങൾ സംസ്ഥാന പരിധിയിൽപ്പെടുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിന്റെ അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ചാൻസലറായത്. അല്ലാതെ ഗവർണർ സ്വഭാവികമായി ചാൻസലർ സ്ഥാനത്ത് എത്തിയതല്ല. രാജ്യത്തെ രാഷ്‌ട്രീയത്തിന് എന്നും വഴികാട്ടിയായ സംസ്ഥാനമാണ് കേരളം.
വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കുകയാണ്. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ്. രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്‌ട്രീയ ഏജന്‍സികളായി മാറി. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു.
Comments