തിരുവനന്തപുരം: അള്ളാഹുവിനെയും റസൂലിനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതില്ലെന്ന സിപിഎം എം പി ആരിഫിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി പി സി ജോർജ്. അള്ളാഹുവിനെയും റസൂലിനെയും മാത്രം പേടിച്ചാൽ മതിയോ? യേശു ക്രിസ്തുവിനെയും പരമേശ്വരനെയും ശ്രീകൃഷ്ണനെയും ഒന്നും പേടിക്കണ്ടേ? ഇതാണോ സിപിഎമ്മിന്റെ ഭൗതികവാദമെന്ന് ജനം ഡിബേറ്റിൽ പി സി ജോർജ് ചോദിച്ചു.
രാജ്യസഭയിലേക്ക് ഇടതുപക്ഷവും കോൺഗ്രസും മതം നോക്കി മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി. ഇതാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ ഭരണത്തിൽ കേരളം തകർന്നുവെന്നും പി സി ജോർജ് പറഞ്ഞു.
കേരളത്തിലെ ചെറുപ്പക്കാരെല്ലാം ജോലി അന്വേഷിച്ച് നാടുവിടുകയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെറുപ്പക്കാരെ കിട്ടാത്ത സ്ഥിതിയാണ്. നാട് നശിച്ചു. പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം കൊണ്ട് കേരളം തീർന്നുവെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.
കേരളത്തെ ഈ അവസ്ഥയിലാക്കിയിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറ് പോകുകയാണ്. കാർഷിക രംഗം തകർന്നു. ഗതികെട്ട ചെറുപ്പക്കാർക്ക് ജോലി കിട്ടാനുള്ള പഴുതുകൾ കൂടി പാർട്ടിക്കാർ പിടിച്ചു പറിക്കുകയാണ്. ഇത് സങ്കടകരമാണ്. ഈ അവസ്ഥ ഗതികേടാണെന്നും പി സി ജോർജ് ജനം ടിവിയോട് പറഞ്ഞു.
Comments